ആ മണിനാദം


പ്രതീഷിച്ചിരിക്കവേ
മൌനം ഭന്ജിച്ചതൊന്നു ചിണുങ്ങി 
ആ മണി നാദമെന്‍ 
ഹൃദയത്തിന്‍ തംബുരു മീട്ടിയത്  
പ്രകാശവര്‍ഷത്തിന്‍ വേഗതയില്‍ !!!
യെന്‍ ഹൃത്തില്‍ ആഗതമായി 
തപ്പും തുടിയും താളമേളങ്ങളും ;
പ്രതീക്ഷകള്‍ക്ക് ചിറകു 
നല്‍കി ഓടിചെന്നെടുത്തു കയ്യില്‍,
വച്ചു കാതിലതു നാണത്തോടെ ...
നിര്‍ഗളിക്കുമതില്‍നിന്നും പൌരുഷ 
മേറിയൊരാ ശബ്ദമെന്ന പ്രതീക്ഷയാല്‍ !!!
ശ്രവിച്ചു ഞാനതില്‍ നിന്നുമൊരു 
വിറപൂണ്ട ശബ്ദം ...
ക്ഷീണിത  സ്വരം ...
ദുഖത്തിന്‍ നടുകയത്തിലേക്ക്
ചുഴറ്റിയെറിഞാസ്വരം
എന്നിലെ എന്നെ. 
 നിശ്ചലമായി കണ്ണീര്‍വാര്‍ത്തു 
നിന്നെ ഓര്‍ത്തു 
നിന്‍ വിളിക്കായി ...
വീണ്ടും ആ മണിനാദത്തിനായി...