ലോകത്തിനന്യം


മരണമേ  എനിക്കിന്ന് -
നീയാണ് പ്രിയം .
നിന്നെ തേടി എന്റെ -
യാത്ര തുടങ്ങി കഴിഞ്ഞു 
നിന്നെ കണ്ടു മുട്ടും 
വീചികള്‍ വിജനമെങ്കിലും
 നീയാന്റെ വിധി 
എന്ന് ഞാനിന്നറിയുന്നു 
നിന്നിലുടെ എന്റെ 
മുക്തിയും മോക്ഷവും ...
നീയെന്നെ തേടിവരും 
നാളേക്ക് ഞാന്‍ 
കാത്തിരിക്കുന്നില്ല ...
നിനക്കീ നിമിഷമെന്നെ 
വേണ്ടെന്നെങ്കിലും  
എനിക്കു നിന്നെ 
വലാണ്ട് വേണമെന്ന 
നഗ്ന സത്യം വേദനയോടെ 
ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു ...
ഇനിയില്ല കാത്തിരിപ്പ്‌ ...
ഇനിയില്ല പ്രതീക്ഷകള്‍ 
പൂക്കും സ്വപ്നങ്ങളും ....
ഉള്ളത് ഒരു തിരശീല ,
ആ വെള്ള ശീലക്കപ്പുറം 
ഞാന്‍ ലോകത്തിനന്യം !!!!
[Picture =Google]

ഏടുകള്‍ ...


ജീവിതത്തിന്‍ ഏടുകള്‍ 
മറിയുകയാണ് ...
വെറും വെള്ളയായ 
ഏടുകള്‍ ..
പൊള്ളയായ ജീവിതത്തിന്
പോലും നിറം ചാലിക്കാന്‍
കഴിയാത്ത 
നിറങ്ങളിലാത്ത
ഏടുകള്‍ ...
മഷിക്കറയുടെ 
പാടുകള്‍ക്കായി
ദാഹിക്കുന്ന വെറും 
വെള്ളയായ ഏടുകള്‍ ... 

കാഞ്ഞിരം


നിന്റെ സൌഹൃദം 
എനിക്ക് അമൃതായിരുന്നു ;
പിന്നീടത്‌ എന്നോ 
നെല്ലിക്കയാണെന്ന് നീ ,
ആദ്യം  കയ്ക്കും
പിന്നെ മധുരിക്കും 
നെല്ലിക്കയെന്ന് ...
പക്ഷെ സത്യം പറഞ്ഞിടട്ടെ 
പ്രിയ സുഹൃത്തേ 
ഇന്നത്‌ വെറും 
കാഞ്ഞിരിക്കാ പോലെ,
തേനൊഴിച്ചു വളര്‍ത്തിയാലും
കയ്ക്കും കാഞ്ഞിരം!!!

മാറുകയാണ് ...

ജീവിതത്തിന്റെ താളുകള്‍ 
മറിയുകയാണ് ...
എന്റെ ജീവിത രേഖ 
മായുകയാണ് ...

ഓര്‍മ്മകളെ  ഞാന്‍  
മറക്കുകയാണ് ...
എന്നിലെ ഞാനോ ?
മാറുകയാണ് !!!

എന്നിലെ നിന്നെയോ ?
 മനസ്സറിയാതെ വെറുക്കുകയാണ്,
എന്നിട്ടും  ഞാന്‍ നിന്നെ 
മടുപ്പിലാതെ സ്നേഹിക്കുകയാണ്!


വിങ്ങലുകള്‍ ...



സ്വന്തമെന്ന് കരുതി 
താലോലിച്ചവയെല്ലാം
ഇന്നെന്‍ മനസ്സിന്‍ 
വിങ്ങലുകളായി മാറി,
കേവലം വിഹ്വലതകളായി 
നീര്‍കെട്ടി നില്ക്കുന്നു !

പ്രണയിക്കയായി



എന്നില്‍ നിന്ന് 
എന്നിലേക്കുള്ള ദൂരവും 
നിന്നില്‍ നിന്ന് 
നിന്നിലേക്കുള്ള ദൂരവും 
നമ്മള്‍ തമ്മിലുള്ള 
ദൂരത്തെക്കാള്‍ 
എത്രയോ വിദൂരമാണ്.
അവതാണ്ടി തമ്മില്‍ 
ഒരു ബിന്ദുവിലെത്തി 
നിന്നാല്‍ 
നമ്മള്‍ ജീവിക്കയായി 
ആത്മാവറിഞ്ഞ്
ജീവിക്കയായി .
പ്രാണനലിഞ്ഞു
പ്രണയിക്കയായി!!!

അനുഗ്രഹം




കണ്ണീരുതിരുമ്പോള്‍ ഈ
കണ്ണുകള്‍ തെളിയുന്നു
മനസ്സിന്‍ വിങ്ങലുകള്‍
വിഹ്വലതകളായി ചിന്നിച്ചിതറുന്നു!
ഉള്ളില്‍ ആത്മീയ പ്രഭ
വെളിച്ചം വീശുമ്പോള്‍
ഈ ആത്മാവിന്റെ ദാഹം
ശമിച്ചുകൊണ്ടേ ഇരിക്കുന്നു !
മനസ്സിന്റെ തെളിമ
മുഖത്തിന്റെ നിലാവാവുമ്പോള്‍
ആ നിലാവിന്റെ തണല്‍
നാഥന്റെ അനുഗ്രഹം മാത്രം!

നീ


സൂര്യകാന്തിക്കു പകരം 
നിശാഗന്ധിയെ പ്രണയിച്ചവള്‍ നീ ,
സ്നേഹത്തിനു പകരം 
വാശിയേ പരിണയിച്ചതും നീ. 
സ്നേഹം നല്‍കുമ്പോള്‍ 
തട്ടിയകറ്റുന്നതും നീ ,
വെളിച്ചമായി നിന്നരികിലെത്തുമ്പോളും  
ഇരുട്ടിലേക്കോളിഞ്ഞുകളയുന്നതും നീ ,
നിന്‍റെ ആത്മമിത്രമാകാനെന്നും കൊതിക്കുമ്പോഴും 
ഏകാന്തതയെ ആത്മമിത്രമാക്കുന്നവളും നീ ,
നിന്നെ എത്ര സ്നേഹിക്കുന്നു ഞാനെന്ന സത്യം 
അറിയിച്ചനാള്‍  എന്നെ കൊത്തിയാട്ടിയതും നീ 
ഭാഷതന്‍ വഴക്കത്തിലുടെ എന്നുമെപ്പോഴും 
എന്നെ മൌനിയാക്കുന്നതും നീ 
വാക്കില്‍ മൂര്‍ച്ച കൂട്ടി,എന്റെ നെഞ്ചില്‍ 
കത്തിയിറക്കി രസിക്കുന്നതും നീ ,
ഒരിക്കലെങ്കിലും എന്നെ ;എന്‍റെ സൌഹൃതത്തെ
എന്‍റെ സ്നേഹത്തെ  അറിയുമോ നീ ?
വെറും വെറുതെയെങ്കിലും ഞാന്‍ കണ്ട -
റിഞ്ഞ പഴയ സുഹൃത്താകുമോ നീ ???

മഴവില്ല് .

Photobucket
നീയെന്നെ 
പ്രണയിനിയാക്കി.
പ്രണയത്തിന്‍  പ്രളയത്തില്‍
കാല്‍തെറ്റി വീണപ്പോള്‍,
എന്നെ പ്രണയത്തിന്‍ 
ആദ്യപാഠം പഠിപ്പിച്ചവനും,
അബോധമാം എന്നിലെ
പ്രണയത്തെ 
നീട്ടി പാടിയുണര്‍ത്തിയതും,
ആ സ്നേഹത്തിന്‍
ഗീതിനുനേരെ 
കരിങ്കല്‍ ഭിത്തികളാല്‍
ഞാന്‍ ഒരു കോട്ട പണിതതും,
അവയെല്ലാം ഭേദിച്ച് 
നീയെന്‍ ആത്മാവിലേക്ക് ഒരു  
കിളിവാതില്‍ തുറന്നിട്ടതും,
എന്‍ സമ്മതമില്ലാതെ
അവിടെ  കുടിയിരുന്നതും,
പിന്നീടതിലെ പ്രതിഷ്ട്ടയായി 
നീ എപ്പോഴോ മാറിയതും
കണ്ണടച്ച് തുറക്കും വേഗത്തില്‍!!!
പറയാതെ നീ പറഞ്ഞ വാക്കുകള്‍ 
എനിക്കെന്നും ഒരു ഹരമായി.
നിന്‍റെ സ്നേഹമൂറും ദ്രിഷ്ട്ടികളാല്‍ 
എന്നിലെ കവിയെ നീ 
പിച്ചവെച്ച് നടക്കാന്‍ പഠിപ്പിച്ചു.
നിന്‍റെ പുഞ്ചിരി 
എന്നില്‍ വിരിയിച്ചത് 
ഒരായിരം മയില്‍പീലികള്‍.
ദൈവം നല്‍കിയ ഈ
മൃദുല വികാരത്താല്‍ 
ഞാനറിഞ്ഞു എന്നില്‍ 
ആഴത്തില്‍  ഒളിച്ചു 
കിടക്കും മഴവില്ലിനെ.
ആ മഴവില്ലേകിയ
വെളിച്ചം മാത്രമാണ്
ഇന്നെന്‍ ജീവിത ദീപം .